കായംകുളം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത് എത്തിച്ച് തെളിവെടുത്തു. മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടാംകുറ്റി ദേശത്തിനകം കളത്തിൽ അപ്പുണ്ണി (37), ഒാച്ചിറ സ്വദേശി അലിഭായ് എന്ന മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കതിൽ തൻസീർ (24) എന്നിവരെയാണ് കൃഷ്ണപുരം, ദേശത്തിനകം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഒാടെ വൻ പൊലീസ് സംഘത്തിെൻറ അകമ്പടിയോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലക്കേസ് പ്രതികളെ കൊണ്ടുവന്നത്. കൊലക്ക് ഉപയോഗിച്ച കാറിൽ ഒട്ടിക്കാനായി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ അടിച്ച കൃഷ്ണപുരത്തെ സ്ഥാപനം, അപ്പുണ്ണിയുടെ വീട് എന്നിവിടങ്ങളിലാണ് തെളിെവടുത്തത്. അപ്പുണ്ണിയുടെ വീട്ടിൽനിന്ന് സംഭവ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ചെരുപ്പും കണ്ടെടുത്തു. അപ്പുണ്ണിയുടെ മാതാവിനെയും ചോദ്യം ചെയ്തു. വൻജനാവലി സ്ഥലത്ത് എത്തിയിരുന്നു. ആറ്റിങ്ങൽ സി.െഎ എം. അനിൽകുമാർ, കിളിമാനൂർ സി.െഎ വി.എസ്. പ്രദീപ്കുമാർ, പള്ളിക്കൽ എസ്.െഎ സലിം എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.