മൂലമറ്റം: കഞ്ചാവുചെടി വളർത്തിയതിന് എടാട് പെരിങ്ങാട് വെണ്ണാനിക്കൽ സാൽവിനെ (19) എക്സൈസ് അറസ്റ്റ് ചെയ്തു. പറമ്പിൽ കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് പരിശോധന നടത്തുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിലെ വിറകുപുരയിൽനിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും വെടിക്കോപ്പും വെടിമരുന്നും കണ്ടെത്തി. തുടർന്ന് കാഞ്ഞാർ എസ്.െഎ പി.എം. ഷാജി, അഡീഷനൽ എസ്.ഐ സാജൻ സുകുമാരൻ, എ.എസ്.െഎ സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവ ഏറ്റുവാങ്ങി. ഇവ സൂക്ഷിച്ചത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇരിങ്ങാലക്കുട വെള്ളിയേളത്ത് ഐസക്കിെൻറ ഉടമസ്ഥതയിലുള്ളതാണ് പുരയിടവും കെട്ടിടവും. ഇദ്ദേഹം വിദേശത്താണ്. ഇവിടെ റബർ വെട്ടുന്നത് സാൽവിെൻറ പിതാവാണ്. സ്ഥല ഉടമയിൽനിന്ന് വിവരം ലഭിച്ചാൽ മാത്രേമ തോക്ക് ആരുടേതാണെന്ന് കണ്ടെത്താനാവൂവെന്ന് പൊലീസ് പറഞ്ഞു. ഇളംദേശം എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അൻസാരിയും സംഘവും ചേർന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സാൽവിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.