കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വരാൻ ഒരുക്കങ്ങൾ നടക്കെവ, കാലാവധി തീർന്ന സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗങ്ങളുടെ പരാതിയിൽ ഗവർണർ വിശദീകരണം തേടി. സെനറ്റ്, സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിനാൽ നോമിനറ്റേഡ് സിൻഡിക്കേറ്റിനെ നിയമിക്കരുതെന്ന് യു.ഡി.എഫ് അംഗങ്ങൾ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തോട് ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിന് മേധാവിത്വമുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റ് വരുന്നത് തടയുകയായിരുന്നു ലക്ഷ്യം. യു.ഡി.എഫ് സെനറ്റംഗങ്ങളും പരാതി നൽകിയിരുന്നു. തുടർന്നാണ് ഗവർണർ വിശദീകരണം ചോദിച്ചത്. സെപ്റ്റംബർ 29ന് സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി തീരുന്നതിനുമുേമ്പ അടുത്ത തെരഞ്ഞെടുപ്പിനുള്ള നടപടി തുടങ്ങിയിരുന്നു. രജിസ്ട്രാറെ വരണാധികാരിയായും നിയമിച്ചു. പാർട്ടിതലത്തിൽ 14 നോമിനേറ്റഡ് സിൻഡിക്കേറ്റംഗങ്ങളെ നിയമിക്കാനുള്ള നീക്കത്തിന് ഗവർണറുടെ നടപടി താൽക്കാലിക തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.