മറയൂർ: ഓണക്കാലത്തിനുശേഷം കാന്തല്ലൂരിലെ പച്ചക്കറി കർഷകർ നിരാശയിൽ. ഇപ്പോൾ വിളവെടുപ്പ് നടക്കുന്ന ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ് എന്നിവക്ക് തുച്ഛവില ലഭിക്കുന്നതാണ് കർഷകരെ ദുരിതത്തിലാക്കിയത്. ആവശ്യക്കാർ ഇല്ലാത്തതിനാൽ ഉരുളക്കിഴങ്ങ് തോട്ടങ്ങളിൽ തന്നെ കിടക്കുന്ന സ്ഥിതിയാണ്. ഉരുളക്കിഴങ്ങ് കിലോക്ക് 10രൂപയും ബീൻസ് 25, കാരറ്റ് 16 എന്നിങ്ങനെയാണ് വില. കിഴങ്ങിന് 20 രൂപയെങ്കിലും ലഭിച്ചാലെ കൃഷി ലാഭകരമാകൂവെന്ന് കീഴാന്തൂരിലെ കർഷകനായ കുമരവേൽ പറയുന്നു. മഴ ലഭിക്കാത്തതിനാൽ കാന്തല്ലൂർ, വട്ടവട മേഖലയിലെ ഭൂരിഭാഗം കർഷകരും വൈകിയാണ് കൃഷിയിറക്കിയത്. ഇതിനാൽ ഓണക്കാലത്ത് വിളവെടുപ്പ് നടത്താൻ സാധിച്ചില്ല. ഭൂരിഭാഗം വിളകളും ഇപ്പോഴാണ് പാകമായത്. കാന്തല്ലൂർ മേഖലയിൽ ഏറ്റവുമധികം കൃഷിയുള്ളത് ഉരുളക്കിഴങ്ങാണ്. ഓണക്കാലം കഴിഞ്ഞതോടെ ഹോർട്ടികോർപ് പച്ചക്കറി സംഭരണത്തിൽ കുറവുവരുത്തിയതും കിഴങ്ങ് കർഷകർക്ക് പ്രതിസന്ധിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.