ബിഹാറിൽ തുപ്പൽ നക്കിച്ച് ശിക്ഷിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

പീരുമേട്: ബിഹാറിൽ ഗ്രാമമുഖ്യനായ സുരേന്ദ്രയാദവിെൻറ വീട്ടിൽ വാതിലിൽ മുട്ടാതെ അകത്തു കയറിയെന്ന് ആരോപിച്ച് തുപ്പൽ നക്കിച്ച് ശിക്ഷിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന അംഗവും കൂടിയായ ഡോ. ഗിന്നസ് മാടസാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നളന്ദയിലെ ജില്ല പൊലീസ് മേധാവിയോട് എട്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിച്ച് പരാതിക്കാരനെ നേരിട്ട് അറിയിക്കാനും കമീഷൻ ഉത്തരവിട്ടു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ സ്വന്തം ജില്ലയായ നളന്ദയിലെ അസാദ്പുരിലാണ് കഴിഞ്ഞ ദിവസം പ്രാകൃതശിക്ഷക്ക് ബാർബറായ മഹേഷ്‌ ഠാക്കൂർ ഇരയായത്. ശിക്ഷയുടെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഗ്രാമമുഖ്യൻ ഉൾപ്പെടെ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും കൂടുതൽ നടപടികളൊന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഗിന്നസ് മാടസാമി കഴിഞ്ഞമാസം പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.