തൊടുപുഴ: ഇടമലക്കുടി- വാൽപാറ അതിർത്തിയിൽ 102 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ എറണാകുളം എക്‌സൈസ് സ്‌പെഷൽ സ്ക്വാഡിെൻറ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പിടിയിലായത്. നാലുദിവസം മുമ്പ് എക്‌സൈസ് ജോയൻറ് കമീഷനർ പി.കെ. മനോഹരന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സ്‌പെഷൽ സ്‌ക്വാഡ് രൂപവത്കരിച്ച് കൊടുംകാട്ടിലേക്ക് എത്തിയത്. കഞ്ചാവ് കണ്ടെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. കാട്ടിൽ തങ്ങി രഹസ്യമായി നിരീക്ഷിക്കെവയാണ് രണ്ടുപേർ പിടിയിലായത്. തമിഴ്‌നാട്,- കർണാടക സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് ആദിവാസികളെ ഉപയോഗിച്ച് വിൽപന നടത്താൻ വേണ്ടി സൂക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. സ്‌ക്വാഡിൽ എറണാകുളം, ഇടുക്കി, മൂന്നാർ, ദേവികുളം, മറയൂർ റേഞ്ചുകളിലെ ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.