പള്ളിക്കത്തോട്: വേനൽമഴ കനിയാത്തതിനാൽ പള്ളിക്കത്തോട് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നേരേത്ത വേനൽ മഴപെയ്തത് ഗ്രാമവാസികൾക്ക് ആശ്വാസം പകർന്നിരുെന്നങ്കിലും മഴ നിലച്ചതോടെ കുടിെവള്ളത്തിനായി നെേട്ടാട്ടത്തിലാണ് നാട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വള്ളോത്യാമല, പുല്ലാന്നിത്തകിടി, പുറത്തിട്ട, അരുവിക്കുഴി മേഖലകളിലെല്ലാം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പഞ്ചായത്തിലൂടെ ഒഴുകുന്ന മിക്ക തോടുകളും വറ്റിവരണ്ടതും തിരിച്ചടിയായി. കുടിവെള്ള പദ്ധതികൾ ഏറെയുണ്ടെങ്കിലും പഞ്ചായത്തിെൻറ പലയിടങ്ങളിലും നാട്ടുകാർ കുടിവെള്ളം വാങ്ങിയാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇതുവരെ വറ്റാത്ത കിണറുകൾ എല്ലാം ഇത്തവണ വറ്റിയതായി നാട്ടുകാർ പറയുന്നു. കുഴൽക്കിണർ നിർമിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി. അതേസമയം, കുടിവെള്ളം വാങ്ങാൻ തീരുമാനിച്ചാലും ആവശ്യത്തിനു ലഭിക്കാത്ത അവസ്ഥയിലാണ്. ആവശ്യപ്പെട്ട് ഒന്നും രണ്ടും ദിവസം കഴിഞ്ഞേ വെള്ളം ലഭിക്കു. പഞ്ചായത്തിൽ ഒരു സ്ഥലത്തും വാഹനത്തിൽ വിതരണം ചെയ്യുന്നതിനാവശ്യമായ വെള്ളമില്ല. മറ്റു പഞ്ചായത്തുകളിൽനിന്ന് എത്തിക്കുന്ന വെള്ളത്തിന് അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. ഇനിയും ശക്തമായ മഴ പെയ്തില്ലെങ്കിൽ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനംപോലും നിലക്കുമെന്ന ആശങ്കയുണ്ട്. പല പദ്ധതികളുടെയും കുടിവെള്ള േസ്രാതസ്സുകൾ വരൾച്ചയെ അഭിമുഖീകരിക്കുകയാണ്. കുഴൽക്കിണറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളിൽപോലും വെള്ളം കുറഞ്ഞുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.