കോട്ടയം: ജില്ലയിൽ പത്തുവർഷത്തിനുള്ളിൽ വധശിക്ഷ പ്രഖ്യാപിക്കുന്ന നാലാമത്തെ കേസാണ് പാറമ്പുഴ കൊലക്കേസ്. നാഗമ്പടത്ത് ഒഡിഷ സ്വദേശികളായ വ്യാപാരിയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ വധശിക്ഷ വിധിച്ചത്. റബർമാറ്റ് ബിസിനസുകാരൻ വി. ശ്രീധർ (55), ഭാര്യ സ്വരാജലക്ഷ്മി(48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അസം ഖരക്പൂർ വില്ലേജിലെ പ്രദീപ് ബോറ (ജോണ്ടി^28)ക്കാണ് ‘തൂക്കുകയർ’ വിധിച്ചത്. 2008 ഏപ്രിൽ 13ന് ഉച്ചയായിട്ടും ദമ്പതികളെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. കേസിലെ മറ്റു പ്രതികളായ പ്രശാന്ത് ഫുക്കൻ (പൊഘാത്തോ-^23), ദീപാകർ സംഗമായി (28), ദിലീപ് ഗോഗോയി (ഗെദു-^35) എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രധാന പ്രതിയായ ദിഗന്തർ (30) അന്വേഷണഘട്ടത്തിൽ അസമിലേക്ക് കടന്നിരുന്നു. തുടർന്ന് അവിടെ ആത്മഹത്യ ചെയ്തതായും അന്വേഷണ ഉദ്യാഗസ്ഥർ കണ്ടെത്തിയിരുന്നു. കേസിൽ അഡ്വ. ജിതേഷ് ജെ.ബാബുവായിരുന്നു േപ്രാസിക്യൂട്ടർ. 2010ൽ അതിവേഗ കോടതി ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം വധശിക്ഷ നല്‍കുകയായിരുന്നു. വിവാദമായ പ്രവീൺ വധക്കേസിലെ രണ്ടും മൂന്നും പ്രതികളായ പ്രിയൻ, സുനിൽ എന്നിവർക്കു വധശിക്ഷ വിധിച്ചത് 2008ലാണ്. കേസിലെ പ്രധാന പ്രതിയായ ഡിവൈ.എസ്.പി ഷാജിയെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ചങ്ങനാശ്ശേരി നാലുകോടിയിൽ ഭാര്യയെയും മകളെയും ഗ്യാസ് സിലിണ്ടർ തുറന്നു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഷാജഹാനെ തൂക്കിക്കൊല്ലാൻ വിധിച്ചത് 2009ലാണ്. ഈ കേസിൽ ഹൈകോടതിയിൽ അപ്പീൽ പോയ ഷാജഹാെൻറ വധശിക്ഷ റദ്ദാക്കിയിരുന്നു. ജീവിതാന്ത്യംവരെ പരോൾപോലും നൽകാതെ ജീവപര്യന്തം തടവാക്കി ശിക്ഷ മാറ്റുകയും ചെയ്തിരുന്നു. പ്രവീൺ, ഷാജഹാൻ കേസുകളിൽ അഡ്വ. വിക്രമൻ നായരായിരുന്നു േപ്രാസിക്യൂട്ടർ. അവസാനം വധശിക്ഷ വിധിച്ച മൂന്നു കേസുകളിലും ഫയലുകൾ കൈകാര്യം ചെയ്തത് ജില്ല പബ്ലിക് േപ്രാസിക്യൂട്ടർ സ്റ്റാഫിൽ ഉൾപ്പെട്ട പി.എസ്. ഗോപകുമാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.