വിമാനത്താവളത്തിന് ചെറുവള്ളി പരിഗണിച്ചതിൽ ദുരൂഹത ^അടൂർ പ്രകാശ്

വിമാനത്താവളത്തിന് ചെറുവള്ളി പരിഗണിച്ചതിൽ ദുരൂഹത -അടൂർ പ്രകാശ് കോന്നി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തെസംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നതായി മുൻ റവന്യൂ മന്ത്രി അടൂർ പ്രകാശ് എം.എൽ.എ. ബിലീവേഴ്സ് ചർച്ചിെൻറ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയെ സംബന്ധിച്ച കേസുകളിൽ തീരുമാനം വരുംമുമ്പ് ഈ സ്ഥലംതന്നെ വിമാനത്താവളത്തിനായി പരിഗണിച്ചത് സംശയാസ്പദമാണ്. ഇതോടെ സർക്കാറിെൻറ കള്ളക്കളിയാണ് വെളിച്ചത്തുവന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കാൻ കണ്ണൂർ ആസ്ഥാനമായ ഏജൻസി നേരത്തേതന്നെ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഈ ഏജൻസിയും ബിലീവേഴ്സ് ചർച്ചുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണം. ഈ ഏജൻസി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിമാനത്താവളപ്രഖ്യാപനം ഉണ്ടായത്. സർക്കാർ ഉപസമിതിയിൽ കലക്ടറെ ഉൾപ്പെടുത്തിയശേഷം വിമാനത്താവള സ്ഥലസന്ദർശനത്തിന് സമിതി എത്തിയപ്പോൾ കലക്ടറെ അറിയിക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നു. റാന്നി മണ്ഡലത്തിെൻറ ഭാഗമായ കുമ്പഴ എസ്റ്റേറ്റ് വിമാനത്താവളത്തിനായി പരിഗണിക്കപ്പെട്ടപ്പോൾ പിന്തുണ നൽകാത്ത രാജു എബ്രഹാം എം.എൽ.എ ചെറുവള്ളി എസ്റ്റേറ്റിനെ സ്വാഗതം ചെയ്യുന്നതും സംശയകരമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. എങ്കിലും പത്തനംതിട്ട, -കോട്ടയം ജില്ല അതിർത്തിയിൽ ശബരിമല വിമാനത്താവളം അനുവദിച്ചതിൽ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.