കോട്ടയം ഭാരത് ആശുപത്രി: ജില്ല ലേബർ ഒാഫിസറുടെ ചർച്ച പരാജയം

കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല ലേബർ ഒാഫിസർ വിളിച്ച ചർച്ച പരാജയം. നഴ്സുമാർ ഉന്നയിച്ച ആവശ്യങ്ങൾ മാനേജ്മെൻറ് തള്ളി. ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് കഴിഞ്ഞദിവസം ആശുപത്രി മാനേജ്മെൻറ് ഉറപ്പുനൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നഴ്സുമാർ ആശുപത്രിക്കുമുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെൻറ് തയാറായില്ല. ഇൗ സാഹചര്യത്തിൽ 31ന് വീണ്ടും ചർച്ചനടത്തുമെന്ന് ലേബർ ഓഫിസർ അറിയിച്ചു. മാനേജ്മെൻറ് വഞ്ചിച്ചെന്നും തുടർ തീരുമാനങ്ങൾ ൈകക്കൊള്ളാൻ വ്യാഴാഴ്ച ജില്ല കമ്മിറ്റി യോഗം ചേരുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. ഇതിനുശേഷം തുടർ പ്രക്ഷോഭത്തിെൻറ കാര്യത്തിൽ തീരുമാനമെടുക്കും. നഴ്സുമാരോട് നഴ്സിങ് സൂപ്രണ്ട് മോശമായി പെരുമാറിയെന്നാരോപിച്ചും അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. ആദ്യം സമരക്കാരുമായി ചർച്ചനടത്താതിരുന്ന മാനേജ്മെൻറ് നഴ്സുമാർ പ്രതിഷേധം ശക്തമാക്കിയതോടെ അയഞ്ഞു. തുടർന്ന് നടത്തിയ അനുരഞ്ജനചർച്ചയിൽ നഴ്സിങ് സൂപ്രണ്ട് മാപ്പുപറയുകയും നഴ്സുമാർ ഉയർത്തിയ 21 ആവശ്യങ്ങൾ ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ പരിഹരിക്കാമെന്ന് അിയിക്കുകയും ചെയ്തു. ഇതോെട താൽക്കാലികമായി സമരം അവസാനിപ്പിക്കാൻ തയാറാവുകയായിരുന്നു. എന്നാൽ, അന്നുനൽകിയ ഉറപ്പുകളെല്ലാം ചർച്ചയിൽ മാനേജ്മെൻറ് തള്ളുകയായിരുന്നു. പ്രകോപനപരമായാണ് മാനേജ്മെൻറ് ഇടപെട്ടതെന്നും നഴ്സുമാരെ വീണ്ടും സമരത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് ഇവർ സ്വീകരിച്ചതെന്നും സമരക്കാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.