ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയെന്ന് സംശയിക്കുന്ന യുവാവിെന രാജസ്ഥാൻ പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെന്നൈ സൗകാർപേട്ട് സ്വദേശി ഹാറൂൻ റഷീദിനെയാണ്(36) ഇസ്ലാമിക് സ്റ്റേറ്റിന് ഫണ്ട് കൈമാറിയെന്ന ആരോപണത്തെതുടർന്ന് രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഒാപറേഷൻ ടീം അറസ്റ്റ്ചെയ്തത്. മുംബൈയിലെ ഇടനിലക്കാരെൻറ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. തീവ്രവാദ സംഘടനക്ക് പണംകൈമാറിയതിെൻറ പേരിൽ ഫെബ്രുവരി 23ന് അറസ്റ്റിലായ ചെന്നൈ മൈലാപ്പൂർ സ്വദേശി മുഹമ്മദ് ഇഖ്ബാലിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് രാജസ്ഥാൻ പൊലീസ് അധികൃതർ പറഞ്ഞു. ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്ന് ചെന്നൈയിലേക്ക് കടത്തുകയായിരുന്ന മൂന്ന് കിലോ സ്വർണവും ഒരുകോടി രൂപയുമായി നാലുപേർ ഫെബ്രുവരിയിൽ പിടിയിലായിരുന്നു. സ്വർണക്കടത്തുകാരായ ഇവർക്ക് െഎ.എസുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.