ഹഷീഷ്: ബംഗളൂരു ബന്ധം അന്വേഷിക്കുന്നു

കട്ടപ്പന: കട്ടപ്പനയിൽ 20 കോടിയുടെ ഹഷീഷ് പിടികൂടിയ സംഭവത്തിലെ ബംഗളൂരു ബന്ധം പൊലീസ് അന്വേഷിക്കുന്നു. നെടുങ്കണ്ടം സ്വദേശി ബിജുവാണ് ഒരു മാസം മുമ്പ് ആറു കിലോ ഹഷീഷുമായി ബംഗളൂരു പൊലീസിെൻറ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാസമായി ഇയാൾ ജയിലിലാണ്. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന ഹഷീഷ് ബംഗളൂരുവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിെടയാണ് ബിജു പിടിയിലായത്. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്നവരെക്കുറിച്ച് വെളിപ്പെടുത്തിയത്. അന്ന് ബിജുവിെൻറ സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഞായറാഴ്ച കട്ടപ്പനയിൽ പിടിയിലായവരെന്നാണ് ലഭിക്കുന്ന സൂചന. അന്ന് ബംഗളൂരുവിൽ വിൽക്കാൻ കൊണ്ടുവന്ന ഹഷീഷ് പല വാഹനങ്ങളിലായാണ് സൂക്ഷിച്ചിരുന്നത്. ബിജു പിടിയിലായതോടെ ഒപ്പമുണ്ടായിരുന്നവർ ബംഗളൂരു പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. രക്ഷപ്പെട്ട ഒന്നാം പ്രതി എബിൻ ദിവാകരെൻറ പക്കൽ കൂടുതൽ ഹഷീഷ് ഓയിൽ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.