രാജാക്കാട്: ചിന്നക്കനാൽ സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റ് കവാടത്തിൽ സോളാർ വേലിയിൽനിന്ന് ഷോക്കേറ്റ് പിടിയാന െചരിഞ്ഞ സംഭവത്തിൽ സ്ഥലം ഉടമ ടിസിൻ തച്ചങ്കരിയോട് ഏഴു ദിവസത്തിനകം ഹാജരാകാൻ വനം വകുപ്പ് നോട്ടീസ് നൽകി. രണ്ടാം പ്രതിയാണ് ടിസൻ. കഴിഞ്ഞ 10ന് പുലർച്ചയാണ് ഗേറ്റിൽ ചാരി മരിച്ചനിലയിൽ 20 വയസ്സുള്ള പിടിയാനയെ കണ്ടെത്തിയത്. മരണകാരണം വൈദ്യുതാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞതിനെത്തുടർന്ന് എസ്റ്റേറ്റ് സൂപ്പര്‍വൈസർ പാറത്തോട് മേത്തുരുത്തില്‍ ഷിജോ, തോട്ടം ഉടമ ടിസൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി വനം വകുപ്പ് കേസെടുക്കുകയും വേലികളിലേക്ക് വൈദ്യുതി കടത്തിവിടാനുപയോഗിച്ച സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് റേഞ്ച് ഒാഫിസർ നെബു കിരണിെൻറ നേതൃത്വത്തിൽ ഷിജോയെ അറസ്റ്റ് ചെയ്തെങ്കിലും ടിസനെ പിടികൂടാനായില്ല. ഇക്കാരണത്താലാണ് ഏഴു ദിവസത്തിനകം ദേവികുളം റേഞ്ച് ഓഫിസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ സഹോദരനാണ് ടിസന്‍ തച്ചങ്കരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.