കോട്ടയം: അറുപുറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി നേവിയിലെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. വ്യാഴാഴ്ച ഉച്ചയോടെ കുമരകത്ത് എത്തിയ െകാച്ചിയിൽനിന്നുള്ള നേവിസംഘം 2.30ഒാടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇരുട്ടുവീഴുംവരെ പരിശോധിച്ചിട്ടും കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ചയും തിരച്ചിൽ തുടരും. കുമരകം സ്റ്റേഷനിൽ നേവി സംഘം പൊലീസുമായി ചർച്ച നടത്തിയശേഷം ആറിെൻറ താഴത്തങ്ങാടി ഭാഗമാണ് പരിശോധിച്ചത്. പ്രത്യേക കാമറ ഉപയോഗിച്ച് പൊലീസ് നിർദേശിച്ച ഭാഗങ്ങളിലെ പുഴയുെട അടിത്തട്ട് പരിശോധിക്കുന്ന സംഘം സംശയം തോന്നുന്ന സ്ഥലങ്ങളിൽ മുങ്ങിനോക്കുകയാണ് ചെയ്യുന്നത്. രണ്ട് ബോട്ടിലായി കുമരകം പൊലീസും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ചയും താഴത്തങ്ങാടി ഭാഗത്താവും തിരച്ചിൽ നടത്തുകയെന്ന് അന്വേഷണച്ചുമതലയുള്ള സി.െഎ നിർമൽ ബോസ് പറഞ്ഞു. തിരച്ചിൽ വിവരമറിഞ്ഞ് ആറിെൻറ ഇരുകരയിലും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. നേവി സംഘം മടങ്ങുന്നതുവരെ നാട്ടുകാരും പുഴയുെട തീരങ്ങളിൽ കാത്തുനിന്നു.കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുേമ്പാഴും അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് നേവിയുടെ സഹായം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.