കുമരകം: വിവാഹ വീട്ടിലെത്തിയവരുടെ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലും കൈയേറ്റത്തിലും കലാശിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കുമരകം കമ്യൂണിറ്റി ഹെൽത്ത് സെൻറിനു സമീപം ഇടവട്ടം പാടത്തിെൻറ പടിഞ്ഞാറെ പുറംബണ്ടിലാണ് തിങ്കളാഴ്ച രാവിലെ പത്തോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. അയൽവീട്ടിലെ വിവാഹത്തിനു തലേദിവസം സമീപവാസി തെൻറ വസ്തുവിൽ വേലികെട്ടിതിരിച്ച് അതിനുള്ളിൽ വാഴ വെച്ചു. ഇത് മനഃപൂർവം ചെയ്തതായി കരുതി വേലിയും വാഴയും ഞായറാഴ്ച രാത്രി നശിപ്പിച്ചു. ഇതേച്ചൊല്ലി വിവാഹ വീട്ടുകാരും അയൽവാസികളും വിവാഹ ദിവസമായ തിങ്കളാഴ്ച ഏറ്റുമുട്ടുകയായിരുന്നു. വിവാഹ വീട്ടിലെ മൂന്നുപേർക്കും അയൽവാസിക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇവരെ കുമരകം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തതായി കുമരകം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.