കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപെൻറ കൂട്ടാളികളായ നാല്‍വര്‍ സംഘം പൊലീസ് പിടിയിലായി. ഇയാളുടെ എതിര്‍സംഘത്തിൽപെട്ട കുമാരനല്ലൂര്‍ പൊട്ടങ്ങയില്‍ വിനോദിനെ എസ്.എച്ച് മൗണ്ട് ഭാഗത്തുവെച്ച് കാര്‍ ഇടിപ്പിച്ച ശേഷം കമ്പിവടിക്ക് അടിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഷൈമോൻ സംക്രാന്തി (26), തനുജോസഫ് പാറമ്പുഴ (28), ജോർജ് ജോഷി നട്ടാശ്ശേരി (33), പ്രജീഷ് കുമാരനല്ലൂർ (26) എന്നിവരാണ് പിടിയിലായത്. സംക്രാന്തി, കുമാരനല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവത്തില്‍ ഇവരെ പൊലീസ് അന്വേഷിച്ചു വരുകയായിരുന്നു. അരുണ്‍ ഗോപന്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതികളായ ഇവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ അരുണ്‍ഗോപെൻറ സഹായികളായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, ഗാന്ധിനഗർ എസ്.െഎ അജിത് കുമാർ, ഷാഡോ പൊലീസ് ടീം അംഗങ്ങളായ അജിത്, ബിജുമോൻ നായർ, ഷിബു കുട്ടൻ, സജികുമാർ, വർഗീസ്, ഷിജിമോൻ, ശ്യാം, ബൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.