പാലാ: വിദേശത്തുള്ള സഹോദരന്‍െറ സ്വത്ത് വ്യാജ പവര്‍ഓഫ് അറ്റോര്‍ണി തയാറാക്കി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. കോട്ടയത്ത് ഹോട്ടല്‍ നടത്തുന്ന കൊഴുവനാല്‍ പൂവത്തിളപ്പ് പോക്കാട്ടുമുണ്ടയ്ക്കല്‍ സെബാസ്റ്റ്യനാണ് (ബേബി- 61) പാലാ പൊലീസിന്‍െറ പിടിയിലായത്. സ്ഥലത്തിനായി അഡ്വാന്‍സ് നല്‍കിയ മണര്‍കാട് നടയില്‍ ജോസഫിന്‍െറ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. അമേരിക്കയിലുള്ള സെബാസ്റ്റ്യന്‍െറ ജേഷ്ഠന്‍ ജോസഫിന്‍െറ സ്ഥലമാണ് സെബാസ്റ്റ്യന്‍ സ്വന്തം ഭാര്യയുടെ പേരില്‍ വ്യാജ പവര്‍ഓഫ് അറ്റോര്‍ണി തയാറാക്കി സെബാസ്റ്റ്യന്‍ വില്‍ക്കാന്‍ ശ്രമിച്ചത്. അഡ്വാന്‍സായി 11 ലക്ഷം രൂപ നടയില്‍ ജോസഫിന്‍െറ പക്കല്‍നിന്ന് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍, കച്ചവട വിവരം അറിഞ്ഞ സെബാസ്റ്റ്യന്‍െറ ജേഷ്ഠന്‍ പവര്‍ഓഫ് അറ്റോര്‍ണി റദ്ദാക്കുകയും സെബാസ്റ്റ്യനെതിരെ കേസ് നല്‍കുകയും ചെയ്തതോടെ വില്‍പന മുടങ്ങി. ഇതോടെ പണം നഷ്ടപ്പെട്ട നടയില്‍ ജോസഫ് സെബാസ്റ്റ്യനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.