കോട്ടയം: റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്തുള്ള റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ക്ക് താഴിടാനൊരുങ്ങി റെയില്‍വേ. ആദ്യഘട്ടത്തില്‍ പോസ്റ്റ് ഓഫിസുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നഷ്ടത്തിലുള്ളവ അടച്ചുപൂട്ടാനാണ് നീക്കം. ടിക്കറ്റ് വില്‍പന കുറവുള്ള കേന്ദ്രങ്ങളെ മൂന്നു മാസം നിരീക്ഷിച്ചശേഷം റിസര്‍വേഷന്‍ ഉയര്‍ന്നില്ളെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്താനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം. തിരുവനന്തപുരം ഡിവിഷനു കീഴില്‍ നടത്തിയ കണക്കെടുപ്പില്‍ 11 റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ വന്‍ നഷ്ടത്തിലാണെന്ന് കണ്ടത്തെി. പുളിങ്കുന്നം, വൈക്കം, മൂന്നാര്‍, ചാരുമൂട്, ശാന്തിഗിരി, കുമളി, എടത്വ, കൂത്താട്ടുകുളം എന്നീ പോസ്റ്റ് ഓഫിസുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവയാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത്, നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത്, തക്കലൈ ബസ്സ്റ്റാന്‍ഡ് (കന്യാകുമാരി ജില്ല) എന്നിവയും നഷ്ടപ്പട്ടികയിലാണ്. നിലവിലെ സാഹചര്യങ്ങളില്‍ ടിക്കറ്റ് വില്‍പനയുടെ തോത് ഉയരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവക്കും താഴ് വീണേക്കും. ഇടുക്കി ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് പൂട്ടാനുള്ള പട്ടികയില്‍. റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കാത്ത ജില്ലയിലെ യാത്രക്കാര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ആശ്രയം. മൂന്നാര്‍, കുമളി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനത്തെുന്ന സഞ്ചാരികളെ ഉദ്ദേശിച്ചാണ് ഈ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. വില്‍പനയില്ളെന്ന പേരില്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ പൂട്ടുമെന്ന് അറിയിച്ച കേന്ദ്രങ്ങളിലെല്ലാം ശരാശരി നിലവാരത്തില്‍ ബുക്കിങ് നടക്കുന്നതായി ഇവര്‍ പറയുന്നു. ഇല്ലാത്ത നഷ്ടത്തിന്‍െറ പേരിലാണ് പൂട്ടാനുള്ള നീക്കമത്രേ. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സജീവമായതാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായത്. രാജ്യത്തെ റെയില്‍വേ റിസര്‍വേഷനില്‍ 80 ശതമാനവും ഇന്‍റര്‍നെറ്റ് വഴിയാണ്. എന്നാല്‍, സാധാരണക്കാരായ നിരവധിപേര്‍ ഇവയെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. തത്കാല്‍ ടിക്കറ്റും ലഭിക്കുമെന്നത് ഇതിന്‍െറ ആകര്‍ഷണീയതയായിരുന്നു. കമീഷന്‍ വ്യവസ്ഥയിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യവും റെയില്‍വേയാണ് ഒരുക്കി നല്‍കിയിരുന്നത്. നെറ്റ് ഉപയോഗിക്കുന്ന വകയിലെ ബില്ലും റെയില്‍വേ തന്നെയാണ് വഹിക്കുന്നത്. നെറ്റ് വകയില്‍ നല്ളൊരു തുകയാണ് ചെലവഴിക്കുന്നതെന്നും ഇതിനുസരിച്ച് റിസര്‍വേഷന്‍ നടക്കുന്നുമില്ളെന്നാണ് റെയില്‍വേ പറയുന്നത്. സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ദൂരസ്ഥലങ്ങളിലുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റ് എടുക്കാനുമായാണ് വിവിധ കേന്ദ്രങ്ങളില്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.