രണ്ടര മണിക്കൂറിലേറെ സ്റ്റാന്‍ഡില്‍ ബസ് കയറിയില്ല; യാത്രക്കാര്‍ വലഞ്ഞു

ഏറ്റുമാനൂര്‍: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്‍െറ സ്വീകരണത്തിന്‍െറ ഭാഗമായി മൂന്നു മണിക്കൂറുകളോളം ബസുകള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കയറാതിരുന്നതോടെ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് മാര്‍ച്ചിനു സ്വീകരണമൊരുക്കിയത്. രാവിലെ 10ന് പിണറായി എത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എത്തിയപ്പോള്‍ 12.30 കഴിഞ്ഞു. അപ്പോഴേക്കും സമ്മേളന പന്തലും നിറഞ്ഞു പ്രവര്‍ത്തകരായി. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്തുള്‍പ്പെടെ പ്രവര്‍ത്തകര്‍ കസേര ഇട്ടു ഇരിപ്പുറപ്പിച്ചതോടെ യാത്രക്കാര്‍ പുറത്തായി. ഇതിനിടെ ജാഥാ വാഹനങ്ങളും സ്റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ് ഏരിയായില്‍ സ്ഥാനംപിടിച്ചു. ഇതോടെ ഒരു മുന്നറിയിപ്പില്ലാതെ സ്റ്റാന്‍ഡിലേക്ക് ബസ് കയറ്റിവിടുന്നതു തടഞ്ഞു. ടൗണിന്‍െറ ഏതൊക്കെ ഭാഗങ്ങളിലാണ് ബസുകള്‍ നിര്‍ത്തുക എന്നറിയാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നെട്ടോട്ടമാരംഭിച്ചു. ദൂരെ സ്ഥലങ്ങളിലേക്കും വല്ലപ്പോഴും മാത്രം ബസുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രക്കാരാണ് ഏറെ വിഷമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.