ചങ്ങനാശേരി: നഗരത്തിലും സമീപത്തും തെരുവുനായ്ക്കള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. നഗരത്തിലെ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി പരിസരം, സര്‍ക്കാര്‍ ഓഫിസ് പരിസരം തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം നായ്ക്കള്‍ ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. ഇവിടങ്ങളില്‍ നായ്ക്കള്‍ സൈ്വരവിഹാരം നടത്തുമ്പോഴും ഇവയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഒരു നടപടിയും കൈക്കൊള്ളുന്നില്ളെന്നാണ് ആക്ഷേപം. നഗരത്തിലെ മാലിന്യ കേന്ദ്രമായി മാറുന്ന അറവുശാലയുടെ പരിസര പ്രദേശങ്ങള്‍ തെരുവുനായ്ക്കളുടെ സങ്കേതമായി മാറിയത് യാത്രക്കാര്‍ക്കൊപ്പം സമീപവാസികളെയും ഭീഷണിപ്പെടുത്തുന്നു. പെരുന്ന ഗവ.എല്‍.പി, സ്കൂള്‍, മാര്‍ക്കറ്റ് ഭാഗം, മുനിസിപ്പല്‍ സ്റ്റേഡിയം, മഞ്ചാടിക്കര, എ.പി.ജെ. അബ്ദുല്‍കലാം റോഡ് എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം ഏറി വരുന്നതായി നിവാസികള്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ അക്രമണത്തിന് ഒട്ടേറെ പേര്‍ ഇരയാകുമ്പോഴും അധികൃതര്‍ നടപടി എടുക്കാറില്ളെന്ന് ആക്ഷേപമുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളേണ്ടത്. എന്നാല്‍, പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് ഇതില്‍നിന്ന് പിന്തിരിയുകയാണ് ഇവര്‍ ചെയ്യാറുള്ളതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.