ഓച്ചിറ: അഴീക്കൽ പ്രദേശത്തെ ഇൻബോർഡ് വള്ളങ്ങളിലെ വലയിൽ ഉപയോഗിക്കുന്ന വെയിറ്റ് (ഈ യക്കട്ട) മോഷണം തുടർക്കഥയാവുന്നു. കടവുകളിൽ നങ്കൂരമിട്ടിരിക്കുന്ന വള്ളങ്ങളിൽ നിന്നാണ് തുടർച്ചയായി മോഷണം നടക്കുന്നത്. നിരവധിയായ സംഭവങ്ങൾ ആവർത്തിച്ചിട്ടും പൊലീസിന് നാളിതുവരെയായി ഒരുതുമ്പും ലഭിച്ചിട്ടില്ല.
കഴിഞ്ഞദിവസം 12 മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഇന്ദ്രനീലം എന്ന ഇൻബോർഡ് വള്ളത്തിലെ 300 കിലോ വെയിറ്റ് മോഷണംപോയി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓച്ചിറ പൊലീസിൽ പരാതി നൽകി. കാമറ സുരക്ഷ ഇല്ലാത്ത കടവുകളിൽനിന്നാണ് ഇപ്പോൾ മോഷണം നടക്കുന്നെതന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.