പത്തനാപുരം: റേഷന്‍ വിഹിതവും വൈദ്യസഹായവും ലഭിക്കാതെ ആദിവാസി വിഭാഗങ്ങള്‍ ദുരിതമനുഭവിക്കുന്നു. പകർച്ചപ്പനി പടരുന്നതിനൊപ്പം കാലവര്‍ഷവും ഇവരുടെ ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പനിയും മറ്റ് പകര്‍ച്ചവ്യാധികളും കാരണം ഒരുമാസത്തിലേറെയായി വീടുകളില്‍ തന്നെ കഴിയുകയാണ് അധികംപേരും. പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ ദുരിതാവസ്ഥയിലാണ് പിറവന്തൂർ പഞ്ചായത്തിലെ കിഴക്കേ വെള്ളം തെറ്റി കോളനി നിവാസികള്‍. ഇതിനുപുറമെ ഊരിലെ മുപ്പതോളം കുടുംബങ്ങൾക്ക് മാസങ്ങളായി സൗജന്യ റേഷൻ ലഭിക്കുന്നുമില്ല. ചോർന്നൊലിക്കുന്ന കൂരകളിൽ മിക്ക കുടുംബങ്ങളും പട്ടിണിയിലാണ്. സജിത് ഭവനിൽ സന്തോഷ്-ബിന്ദു ദമ്പതികളുടെ മകൾ സനുഷ പനി ബാധിച്ച് എട്ടുദിവസമാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. ചികിത്സ ധനസഹായമായി ദിവസവും 300 രൂപ നിരക്കിൽ ലഭിക്കേണ്ട തുക ആഴ്ചകള്‍ പിന്നിട്ടിട്ടും കൈകളിലെത്തിയില്ല. കോളനിയിലെ മനോജിെൻറ ഭാര്യ സുനിത (31) ക്കും നാളിതുവരെയായിട്ടും അർഹതപ്പെട്ട ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഏഴുമാസം മുമ്പാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ സുനിത കുഞ്ഞിന് ജന്മം നൽകിയത്. എന്നാല്‍, ഇവര്‍ക്ക് ലഭിക്കേണ്ടത് 18,000 രൂപയാണ്. പ്രസവ ചികിത്സക്കായി ഒരുമാസത്തോളം പുനലൂർ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കിടക്കേണ്ടിവന്നു. മരുന്നുകള്‍ക്കും ഓപറേഷനും വേണ്ടി ചില സാമഗ്രികളും പുറത്തുനിന്ന് വലിയ വിലനൽകിയാണ് വാങ്ങിയത്. ചികിത്സക്കായി 15,000 ത്തോളം രൂപ ചെലവാകുകയും ചെയ്തു. വല്ലപ്പോഴും വനവിഭവങ്ങൾ വിറ്റ് ലഭിക്കുന്ന ചെറിയ തുകകൊണ്ടാണ് ഇവരുടെ കുടുംബം കഴിയുന്നത്. പണം കടംവാങ്ങിയാണ് സുനിതയുടെ പ്രസവചികിത്സ നടത്തിയത്. എന്നാല്‍, ആനുകൂല്യം ലഭിക്കാൻ അധികൃതരെ തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മാതൃശിശു സംരക്ഷണം ലക്ഷ്യംവെച്ച് സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ ഇവരെപ്പോലുള്ള അർഹതപ്പെട്ടവരുടെ കൈകളിലെത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.