കൊല്ലം: ചട്ടങ്ങൾ കാറ്റിൽപറത്തി നഗരത്തിൽ കെട്ടിട നിർമാണവും കൈയേറ്റവും വ്യപകമാവുന്നു. നാട്ടുകാരും ജനപ്രധിനിധികളും നിരവധിതവണ മേയറുടെയും ഭരണപക്ഷത്തിെൻറയും ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചിട്ടും നടപടിയില്ല. ചിന്നക്കട-പായിക്കട റോഡിൽ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുകയാണ്. പല കടകളും ഫുട്പാത്ത് കൈയേറിയാണ് തൂണുകൾ നിർമിച്ചിട്ടുള്ളത്. ബീച്ച് റോഡിലെ ബെൻസിഗർ ആശുപത്രിക്ക് മുന്നിലെ ഭൂരിഭാഗം കടകളും ബഹുനിലകളാക്കി ഉയർത്തി. പള്ളിത്തോട്ടം തടിപ്പാലം ജങ്ഷനിലെ മാടക്കട വിപുലപ്പെടുത്തി. പോളയത്തോട് സ്വകര്യ ഹോട്ടലിെൻറ താഴത്തെ മുറികളുടെ എണ്ണം കൂട്ടുകയും മുകളിൽ രണ്ടാമത്തെ നില പണിയുകയും ചെയ്തു. ഭൂരിഭാഗവും നഗരസഭയുടെ മൗനാനുവാദത്തോടെയും മറ്റു ചിലത് രാത്രിയുടെ മറവിലുമാണ്. കോർപറേഷെൻറ കിഴക്കുഭാഗത്ത് ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ മൂന്ന് സെൻറ് റവന്യൂ ഭൂമി ൈകയേറി നിർമിച്ച കാർഷിക വിപണന കേന്ദ്രവും പൊളിച്ചു മാറ്റിയിട്ടില്ല. നിലവിലുള്ള പല വലിയ കെട്ടിടങ്ങൾക്കും നിർമാണം പുരോഗമിക്കുന്നവക്കും പാർക്കിങ് സൗകര്യമില്ല. അനുമതി വാങ്ങാനായി താൽക്കാലിക സൗകര്യമൊരുക്കുകയും കാലക്രമേണ സ്ഥലം ഗോഡൗണുകളായും മറ്റും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെത്തുന്ന വാഹനങ്ങൾ റോഡരികിലും ഫുട്പാത്തുകളിലുമാണ് നിർത്തിയിടുന്നത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മാത്രമല്ല, ഇത്തരം കെട്ടിടങ്ങളുടെ നിർമാണത്തിൽ ഫയർഫോഴ്സിെൻറ െകട്ടിട നിർമാണ ചട്ടങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഭൂരിഭാഗം കടകളുടെ നിർമിതികളും റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്ന് മേയർ നഗരസഭ മീറ്റിങ്ങുകളിൽ ആവർത്തിക്കുന്നതല്ലാതെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രാദേശിക പാർട്ടി നേതാക്കളുെട എതിർപ്പാണ് കാരണമെത്ര. കൗൺസിൽ യോഗങ്ങളിൽ വിഷയങ്ങൾ ഉന്നയിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നതോടെ േകാർപറേഷനിലെ പ്രതിപക്ഷത്തിെൻറ റോളും കഴിഞ്ഞു. അനധികൃത കെട്ടിട നിർമാണത്തിന് മൗനാനുവാദം നൽകുന്നതിെൻറ പിന്നിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായും ആരോപണമുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത ചില കെട്ടിടങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കാരെ കണ്ടുപിടിച്ച് നോട്ടീസ് നൽകാൻ എല്ല സെക്ഷൻ ഒാഫിസുകളിലേക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഫയർഫോഴ്സ് ഉദ്യോസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.