കുണ്ടറ: സൂര്യനെപ്പോലും വിറ്റ് കാശാക്കിയ സര്‍ക്കാറായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും സോളാര്‍ കമീഷനില്‍ സരിതയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം കേരളപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒപ്പുകള്‍ ഇട്ട് നല്‍കിയ ഉമ്മന്‍ ചാണ്ടിക്ക് അത് എന്തിനൊക്കെയായിരുന്നെന്ന് അറിയില്ളെ്ളന്ന് കമീഷനോട് സമ്മതിക്കുന്നു. ഓരോ ഒപ്പിലും കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. സി.പി.എമ്മിനെയും മേഴ്സിക്കുട്ടിയമ്മയെയും ജനങ്ങള്‍ക്കറിയാം. പാര്‍ട്ടിക്കും മന്ത്രിക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ ജനം പുച്ഛിച്ചുതള്ളും. കേന്ദ്രം കരുതിക്കൂട്ടി ചെയ്ത നോട്ട് പ്രതിസന്ധിയിലും ഒരോ മൂന്ന് മാസം കൂടുമ്പോഴും ക്ഷേമപെന്‍ഷനുകള്‍ നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സി. ബാള്‍ഡ്വിന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എസ്.എല്‍. സജികുമാര്‍, ബി. ശുചീന്ദ്രന്‍, എന്‍.എസ്. പ്രസന്നകുമാര്‍, എക്സ് ഏണസ്റ്റ്, പി. ഗോപിനാഥന്‍പിള്ള, സി. സന്തോഷ്, ആര്‍. സുരേഷ്ബാബു, തങ്കപ്പന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.