ചെമ്പനരുവിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ കാട്ടാനയിറങ്ങി. പഞ്ചായത്തിലെ കടമ്പുപാറ എം.എസ്.പി.എല്‍.പി സ്കൂളിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഈ ഭാഗത്തെ തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒറ്റയാനാണ് ഇറങ്ങിയത്. ഈ ഭാഗത്ത് സ്ഥിരമായി കാട്ടാനയിറങ്ങാറുണ്ട്. കഴിഞ്ഞതവണ ആനയിറങ്ങി നിരവധി പേരുടെ കൃഷി നശിപ്പിച്ചിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആനശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൂട് ശക്തമായത് ആശങ്ക ഇരട്ടിച്ചു. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഈ പ്രദേശങ്ങളില്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. വനംവകുപ്പ് കിടങ്ങുകളും സോളാര്‍വേലിയും നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.