കലാശക്കൊട്ടിനിടെ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: കലാശക്കൊട്ടിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വലിയകുളങ്ങരയിലും കുലശേഖരപുരം പുന്നക്കുളത്ത് കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വലിയകുളങ്ങരയില്‍ നാല് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത്കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം സെക്രട്ടറി ഹരിലാലിനെ (25) കൈയില്‍ മുറിവേറ്റ നിലയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകരായ അജ്മല്‍, അനീഷ്, തമീം എന്നിവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുലശേഖരപുരം പുന്നക്കുളത്ത് കടത്തൂര്‍ കൊചയ്യത്ത് അഷറഫ്, പുന്നക്കുളം കൊച്ചുവീട്ടില്‍ തെക്കതില്‍ മനാഫ്, മകന്‍ അന്‍വര്‍ഷ എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. മനാഫിന്‍െറ കാലിന് സാരമായ പരിക്കുണ്ട്. ഇയാളുടെ ഇളയ മകന്‍ അജ്മലിന് പൊലീസ് മര്‍ദനമേറ്റതായും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.