കൊല്ലം: തേവള്ളി പാലത്തില്‍നിന്ന് അഷ്ടമുടിക്കായലില്‍ ചാടിയ സഹോദരങ്ങളായ വിദ്യാര്‍ഥികളെ ബോട്ട് ജീവനക്കാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ഈ സമയം പേഴുംതുരുത്തുനിന്ന് കൊല്ലത്തേക്ക് വന്ന യാത്രാബോട്ടിലെ ജീവനക്കാരായ മനു, ജോളി, വള്ളത്തില്‍ മത്സ്യബന്ധനം നടത്തികൊണ്ടിരുന്ന ജോയി തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പാലത്തിനു മുകളില്‍നിന്ന് ആളുകള്‍ ബഹളംവെക്കുന്നത് കേട്ടാണ് ബോട്ട് ജീവനക്കാര്‍ വിവരമറിഞ്ഞത്. സര്‍ച് ലൈറ്റ് ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് കുട്ടികളെ കണ്ടത്തെി രക്ഷപ്പെടുത്തി ബോട്ടില്‍ ജില്ല ആശുപത്രിയിലത്തെിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.