കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലത്തെിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കുളത്തൂപ്പുഴ അമ്പതേക്കര്‍ പണയില്‍ വീട്ടില്‍ ഷൈലാബീഗത്തിന്‍െറ പുരയിടത്തിലെ വാഴകൃഷിയും റബര്‍തൈകളും സമീപവാസിയുടെ പുരയിടത്തിലെ എണ്ണപ്പനകളും അടക്കം കൃഷി വ്യാപകമായി നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ തെന്മല റെയ്ഞ്ചില്‍ ഉള്‍പ്പെട്ട കല്ലുവരമ്പ് സെക്ഷന്‍ വനമേഖലയില്‍ നിന്ന് കുഞ്ഞുമാന്‍തോട് കടന്ന കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പുഴവക്കിലുണ്ടായിരുന്ന എണ്ണപ്പനകള്‍ ഭക്ഷിച്ചശേഷം സമീപത്തെ റബര്‍ തോട്ടത്തിലൂടെ കടന്നാണ് വാഴത്തോട്ടത്തിലേക്ക് എത്തിയത്. ഓണത്തിനുപാകമായ നൂറ്റമ്പതോളം കുലച്ച വാഴകളും അറുപതില്‍പരം റബര്‍ തൈകളും കാട്ടാനകള്‍ നശിപ്പിച്ചു. അടുത്തടുത്തായി വീടുകളും കുടിലുകളുമുള്ള പ്രദേശത്ത് പുലര്‍ച്ചെ പുരയിടത്തില്‍ നിന്ന് ശബ്ദം കേട്ട അയല്‍വാസി എത്തി നോക്കുമ്പോഴാണ് വാഴകള്‍ക്കിടയില്‍ നില്‍ക്കുന്ന ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ കൂട്ടി വെളിച്ചവുമായത്തെി ഒച്ചയിട്ടതോടെ തോട് മറികടന്ന് ആറോളം കാട്ടാനകള്‍ സമീപത്തെ തേക്കുതോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തീറ്റ സമൃദ്ധമായി ലഭിക്കുമെന്നതിനാല്‍ രാത്രി വീണ്ടും ജനവാസമേഖലയിലേക്ക് കടന്നത്തെുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.