കൊച്ചി: ഒന്നര നൂറ്റാണ്ടുമുമ്പ് യാത്രക്കാരുമായി കൂകിപ്പാഞ്ഞ പൈതൃക തീവണ്ടി ചരിത്രമു റങ്ങുന്ന ഹാർബർ ടെർമിനസിെൻറ ട്രാക്കുകളിലേക്കെത്തിയപ്പോൾ ആവേശത്തോടെ സ്വീകരിച്ച് ജനം. പൂമാലയും കുരുത്തോലയും പനയോലയും വാഴക്കുലകളുംകൊണ്ട് അലങ്കരിച്ച ഇ.ഐ.ആർ 21 ആവി എ ൻജിൻ 10.53ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ യാത്രക്കാർ തയാറായി നിന്നു. ടി.ടി.ഇ ആയി ടി.പി. കമൽ രാജ് എത്തി. ഗാർഡ് കെ.പി. ബാലകൃഷ്ണ പണിക്കർ പച്ചക്കൊടി വീശി. 36 പേരാണ് ട്രെയിനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. ഉദ്യോഗസ്ഥരടക്കം 40 പേർ ആകെ ഉണ്ടായിരുന്നു.
സഞ്ചാരപാതയിൽ നൂറ്റാണ്ട് മുമ്പ് പുകപടർത്തി ചരിത്രത്തിലേക്ക് പാഞ്ഞ തീവണ്ടി കാത്ത് ട്രാക്കിന് സമീപം ആളുകൾ ഒരുമിച്ച് കൂടിയിരുന്നു. ദേശീയപതാകയുടെ നിറമുള്ള പൈതൃക തീവണ്ടിയെ എല്ലാവരും കൗതുകത്തോടെ മൊബൈൽ ഫോണിൽ പകർത്തി. എൻജിനും എ.സി കമ്പാർട്ടുമെൻറുമുള്ള ട്രെയിനിൽ 40 യാത്രക്കാർക്കാണ് സഞ്ചരിക്കാനാകുന്നത്. 20 മിനിറ്റുകൊണ്ട് എറണാകുളം ജങ്ഷൻ മുതൽ ഹാർബർ ടെർമിനസ് സ്റ്റേഷൻ വരെ എട്ടുകി.മീറ്ററാണ് ആവി എൻജിൻ ഉപയോഗിച്ച് പൈതൃക തീവണ്ടി സഞ്ചരിച്ചത്. തുടർന്ന് മട്ടാഞ്ചേരി ടെർമിനസ് ഹാർബറിൽ ഒരുമണിക്കൂറോളം നിർത്തിയിട്ടു.
തിരക്ക് പരിഗണിച്ച് പൈതൃക തീവണ്ടി ഞായറാഴ്ച രാവിലെ 11ന് കൂടാതെ ഉച്ചക്ക് രണ്ടിനും സർവിസ് നടത്തും. തിങ്കളാഴ്ചയും സര്‍വിസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് എറണാകുളം ജങ്ഷനിലെ കറൻറ് റിസര്‍വേഷന്‍ കൗണ്ടറില്‍നിന്ന് 24 മണിക്കൂറും ലഭിക്കും. ആവി എൻജിനിൽ ട്രെയിൻ തിരിക്കാൻ സംവിധാനമില്ലാത്തിനാൽ ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.