പെരുമ്പാവൂര്‍: പെരുമാനിയിലെ പാറമടക്കെതിരായ നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കുന്നതായി ആക്ഷേപം. വെങ്ങോല പഞ്ചായത്ത് പരിധിയിൽ അറക്കപ്പടി വില്ലേജിലെ പെര ുമാനിയില് നിബന്ധനകൾ പാലിക്കാതെ മനുഷ്യജീവന് ഭീഷണിയായ പാറമടക്കെതിരെ നാട്ടുകാ ര്‍ നല്കിയ പരാതികളില്‍ നാല് മാസം പിന്നിട്ടിട്ടും നടപടിയില്ല.
പാറമട ഉടമയുടെ സ മ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നടപടി സ്വീകരിക്കാന്‍ തയാറാകാത്ത അധികൃതര്‍ക്കതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവര്‍ക്കും വിജിലന്‍സിനും പരാതി നല്കി. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ മാരകശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിത്യേന ഖനനം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇതിെൻറ ആഘാതത്തില്‍ സമീപവീടുകളുടെ ഭിത്തികള്‍ വിണ്ടുകീറുകയാണ്.
പരിസ്ഥിതിരേഖകളും ലൈസന്‍സും നല്കിയപ്പോള് നിഷ്കർഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍തോതില്‍ ഖനനം നടത്തുന്നതുമൂലം ശബ്ദവും പൊടിപടലങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ആഴത്തില്‍ ഖനനം നടത്തുന്നതിനാല്‍ സമീപത്തെ കിണറുകള്‍ വറ്റുകയാണ്. ഈ പാറമടയുടെ പഴയ ലൈസന്സിെൻറ മറവില്‍ മറ്റൊന്നുകൂടി സമീപത്ത് ആരംഭിച്ചതായി പരാതിയില്‍ ആരോപിച്ചു.
നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസില്‍ദാര്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് ഹിയറിങ് നടത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടി ഒന്നുമുണ്ടായില്ല. ലൈസന്‍സ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇടക്കിടെ പരിശോധിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ നിര്‍ദേശങ്ങൾ പാലിക്കുന്നില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.