???????????????? ????????????? ????????????

കച്ചവടസ്ഥാപനങ്ങളില്‍ തീപിടിത്തം; 18 ലക്ഷത്തിെൻറ നഷ്ടം

ചെങ്ങമനാട്: നെടുവന്നൂരില്‍ ദമ്പതികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളില്‍ വന്‍ അഗ്നിബാധ. 18 ലക്ഷത്തിെൻറ നഷ്ട ം കണക്കാക്കുന്നു. സമീപത്തെ കച്ചവടസ്ഥാപനത്തിലേക്ക് പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് തീയണക്കാന്‍ സാധിച്ചതിനാ ല്‍ വന്‍ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം തലക്കൊള്ളി പുവ്വത്തുംപടവില്‍ വേണുഗോപാല്‍^ആശ ദമ്പതികള്‍ നടത്തിവര ുന്ന മെഡിക്കല്‍ ഷോപ്പും ബേക്കറിയും സ്റ്റേഷനറിയും ഉള്‍പ്പെട്ട സ്ഥാപനമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. 17 വര്‍ഷമായി നെടുവന്നൂരില്‍ കച്ചവടം നടത്തുന്ന ഇവർ അഞ്ചുവര്‍ഷം മുമ്പാണ് കരുമത്തി ജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.

കിഴക്കുവശത്തെ ‘ശ്രീകൃഷ്ണ മെഡിക്കല്‍സ്’ ആശയുടെ ഉടമസ്ഥതയിലും തെക്കുവശത്തെ ‘കാവ്യ സ്റ്റോഴ്സ്’ വേണുവിെൻറ ഉടമസ്ഥതയിലുമാണുള്ളത്. ശനിയാഴ്ച രാത്രി 11.30നാണ് വേണു കടയടച്ചുപോയത്. ഞായറാഴ്ച പുലര്‍ച്ച 2.30ഓടെ തൊട്ടടുത്ത വിവാഹവീട്ടില്‍നിന്ന് മടങ്ങിയ അനൂപ് എന്നയാളാണ് കെട്ടിടത്തില്‍നിന്ന് ശക്തമായ പുക ഉയരുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിെയത്തിയപ്പോഴേക്കും ഷട്ടറുകളുടെ മുകളിലും താഴെയും തീ പടരുകയായിരുന്നു. ചൊവ്വര കെ.എസ്.ഇ.ബി അധികൃതരത്തെി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിശമന സേനയും നെടുമ്പാശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

കടകളിലെ മരുന്നുകള്‍, ഫ്രിഡ്ജ്, ഫ്രീസര്‍, ഫര്‍ണിച്ചർ, ബേക്കറി, സ്റ്റേഷനറി സാധനങ്ങളും നശിച്ചു. കെട്ടിടത്തിനും സാരമായ തോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. സ്റ്റേഷനറി കടയില്‍ 10 ലക്ഷത്തിെൻറയും മെഡിക്കല്‍ ഷോപ്പില്‍ എട്ട് ലക്ഷത്തിെൻറയുമടക്കം നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. അന്‍വര്‍സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ചെങ്ങമനാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.ജെ. അനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് സി.പി. തര്യന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രളയദുരിതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പെ വീണ്ടും ദുരന്തം
ചെങ്ങമനാട്: മഹാപ്രളയത്തില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടതിെൻറ ദുരിതം വിട്ടൊഴിയുന്നതിന് മുമ്പെ വേണു-ആശ ദമ്പതികളെ വീണ്ടും ദുരന്തം വേട്ടയാടിയത് അഗ്നിബാധയുടെ രൂപത്തില്‍. വന്‍ സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം വീണ്ടും ബാധ്യത വന്നതോടെ താങ്ങാനാകാത്ത അവസ്ഥയിലാണിവർ.
പ്രളയത്തിൽ നെടുവന്നൂർ കവലയിലുള്ള കടയിൽ കയറിയ വെള്ളം രണ്ടുദിവസത്തിന് ശേഷമാണ് ഇറങ്ങിയത്. എട്ടടിയോളം വെള്ളത്തിൽ മുങ്ങിയ കടയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.

ഇതിന് പുറമെ വീടിെൻറ മുറ്റത്തും ഇറയത്തും വെള്ളംകയറി ചെറിയതോതില്‍ നാശമുണ്ടായിരുന്നു. ഉള്ളതെല്ലാം വിറ്റും വായ്പ വാങ്ങിയും ജീവിതം കരുപിടിപ്പിക്കുന്നതിനിടെയാണ് വീണ്ടും ദുരിതം എത്തിയത്. അര്‍ധരാത്രിയില്‍ പോലും ഷോപ്പ് തുറന്ന് അത്യാവശ്യ മരുന്നുകള്‍ നല്‍കിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായ മെഡിക്കല്‍ ഷോപ്പായിരുന്നു ഇത്. നഷ്ട പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ് അടക്കമുള്ള ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വേണുവും ആശയും അപേക്ഷ നല്‍കിയിട്ടുണ്ട്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.