കൊച്ചി: വായ്പ തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ അടക്കം അഞ്ചുപേർക്ക് ഒരു വർഷം തടവ്. ബാങ്ക് ഓഫ് ഇന്ത്യ ഏഴിക്കര ശാഖയ ിലെ മാനേജറായിരുന്ന കൊച്ചി എളമക്കര സ്വദേശി ആർ.രമേഷ് (63), വായ്പ വാങ്ങിയ പറവൂർ സ്വദേശികളായ വി.രാമചന്ദ്രൻ, ടി.വി.രാജു, ആർ.രഞ്ജിത ദേവി, സിനി രാജേഷ് എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഒരു വർഷം തടവിന് പുറമെ രമേഷ് 50,000 രൂപയും മറ്റുള്ളവർ 25,000 രൂപ വീതവും പിഴ അടക്കാനും കോടതി ഉത്തരവുണ്ട്. രമേഷ് 2007 മുതൽ 2010 വരെ ഏഴിക്കര ശാഖയിലെ മാനേജറായി ജോലി ചെയ്യവെ വ്യാജ പണയ ഉടമ്പടിയിന്മേൽ 10 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായാണ് ആരോപണം. സമാന രീതിയിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി രമേഷിനെതിരെ ആകെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.