കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ (ടി.ഡി.ബി) രണ്ടുവർഷത്തെ വാർഷിക കണക്കുകൾ നാലുമാസത്തിനകം ഓഡിറ്റിങ്ങിന് കൈമാറാൻ ൈഹകോടതി നിർദേശം. 2016-17 വർഷത്തെ കണക്കുകൾ രണ്ടുമാസത്തിനകവും 2017-18 വർഷത്തെ കണക്കുകൾ തുടർന്നുള്ള രണ്ടുമാസത്തിനകവും ഓഡിറ്റ് ജോയൻറ് ഡയറക്ടർക്ക് നൽകാനാണ് ദേവസ്വം ബെഞ്ചിൻെറ നിർദേശം. വാർഷിക സാമ്പത്തിക കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ മാർച്ച് 12ന് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്തുനൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും വീണ്ടും കത്തുനൽകിയെങ്കിലും കണക്കുകൾ നൽകിയില്ലെന്നും ഓഡിറ്റ് ജോയൻറ് ഡയറക്ടർ ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 2016-17 വർഷത്തെ കണക്കുകൾ നൽകാൻ നാലുമാസത്തെയും 2017-18ലെ കണക്കുകൾ സമർപ്പിക്കാൻ ആറുമാസെത്തയും സമയംകൂടി വേണമെന്നായിരുന്നു ദേവസ്വം ബോർഡിൻെറ മറുപടി. ദേവസ്വം ബോർഡ് കണക്കുകൾ ശരിയായി സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇവ ഓഡിറ്റിങ്ങിന് നൽകാൻ ഇത്രയും സമയം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിന് കാരണം വിശദീകരിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് നാലുമാസത്തിനകം രണ്ടുവർഷെത്തയും കണക്കുകൾ പൂർണമായും നൽകാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.