കൊച്ചി: സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസിലെ പ്രതികളായ വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ വാദം കേൾക്കാൻ ഈ മാസം 11ലേക്ക് മാറ്റി. ഒന്നും നാലും പ്രതികളായ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാറ്റിവെച്ചത്. നേരത്തേ ഇരുവരെയും പൊലീസ് ചോദ്യംചെയ്തിരുന്നു. വ്യാജരേഖ നിർമിച്ച ആദിത്യ സക്കറിയക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കർദിനാളിൻെറ ബാങ്ക് അക്കൗണ്ടിൽനിന്ന് നഗരത്തിലെ ആഡംബര ഹോട്ടലുകളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ നിക്ഷേപിക്കപ്പെട്ടതായി തെറ്റിദ്ധരിപ്പിക്കുന്ന വ്യാജരേഖ തയാറാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.