പ്രളയമാലിന്യം ഉപയോഗിച്ച് പാടശേഖരം നികത്താൻ ശ്രമിക്കുന്നതായി പരാതി

ആലുവ: . തായിക്കാട്ടുകര കമ്പനിപ്പടി ലയോള കോളനിക്കും ഐരാർ കോളനിക്കും സമീപത്താണ് മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യമടക്കം ലോറികളിൽ ഇവിടെ തള്ളുന്നു. പഞ്ചായത്ത് അധികൃതർ അറിയാതെയാണ് പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരുന്ന മാലിന്യം ഇവിടെ കൊണ്ടിട്ടതെന്ന് ആക്ഷേപമുണ്ട്. മാലിന്യം തള്ളി പാടം നികത്തലാണ് ഭൂവുടമയുടെ ലക്ഷ്യമെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞു. സമീപവാസികളുടെ പരാതിയെത്തുടർന്ന് വില്ലേജ് ഓഫിസർ എത്തി ഉടൻ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കരം അടക്കാൻപോലും കഴിയാത്ത വിധത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.