പട്ടാപ്പകൽ ആലപ്പുഴ സ്വദേശിക്കുനേരെ ക്വട്ടേഷൻ അക്രമം

തിരൂർ: മലപ്പുറം കുടുംബ കോടതിയിൽ കേസിനെത്തിയ ആലപ്പുഴ സ്വദേശിക്ക് നേരെ ക്വട്ടേഷൻ അക്രമം. ചേർത്തല അരൂർ സ്വദേശി മാനംകുറിച്ചിൽ സഹീർ റഹ്മാനുനേരെയാണ് (40) അക്രമം നടന്നത്. കോടതിയിൽനിന്ന് കേസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കോട്ടക്കലിൽനിന്ന് കാറിലെത്തിയ അഞ്ചംഗ സംഘം മുളകുപൊടി സ്പ്രേ പ്രയോഗിച്ച് മർദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് നേരെയും മുളകുപൊടി സ്പ്രേ പ്രയോഗിച്ചു. തലക്കും കാലിനും പരിക്കേറ്റ ഇയാൾ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് സ്വദേശിയായ ഭാര്യയുമായി താൻ ബന്ധം പിരിഞ്ഞ് കേസ് നടത്തുകയാണ്. കോടതി ഉത്തരവിനെ തുടർന്ന് പിറന്നാളാഘോഷത്തിനായി തന്നോടൊപ്പം വിട്ട കുട്ടിയെ മാതാവിനു തിരിച്ചേൽപ്പിച്ചു മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് സഹീർ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.