ആലുവ: തോട്ടക്കാട്ടുകരയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. ജി.സി.ഡി.എ പൊന്നാത്ത് വീട്ടില്‍ റിട്ട. ആര്‍.ടി.ഒ. ബാബുവിെൻറ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണവും വ്രജാഭരണങ്ങളുമാണ് നഷ്ടമായത്. മകന്‍ അമേരിക്കയില്‍ പോകുന്നതിെൻറ ഭാഗമായി മൂന്ന് ദിവസമായി ബംഗളൂരുവിലായിരുന്നു ബാബുവും കുടുംബവും. ശനിയാഴ്ച രാത്രി തിരികെയെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. വീട്ടില്‍ പണം സൂക്ഷിച്ചിരുന്നുവെങ്കിലും അവസാന ദിവസം അത് ബാങ്കില്‍ നിക്ഷേപിച്ചിട്ടാണ് വീട്ടുകാര്‍ ബംഗളൂരുവിലേക്ക് പോയത്. വീട്ടില്‍ ആളില്ലെന്ന് കണ്ടാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.