കൊച്ചി: സോളാർ പ്ലാൻറ് വാഗ്ദാനം ചെയ്ത് പ്രവാസിയിൽനിന്ന് പണം തട്ടിയെന്ന കേസിൽ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിത എസ്. നായർക്ക് വിധിച്ച തടവുശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. അതേസമയം, പിഴത്തുകയായി വിധിച്ച 40 ലക്ഷം രൂപയിലെ പത്ത് ലക്ഷം ഉടൻ കോടതിയിൽ കെട്ടിവെക്കണം. ഇടയാറന്മുള കോട്ടക്കകം ബാബുരാജിൽനിന്ന് 1.17 കോടി രൂപ തട്ടിയെന്ന കേസിൽ സരിതക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്‌ണനും മൂന്നുവർഷം കഠിന തടവും 45 ലക്ഷം വീതം പിഴയുമാണ് മജിസ്േട്രറ്റ് കോടതി വിധിച്ചത്. ഇതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്നാണ് സരിത അപ്പീലുമായി ഹൈകോടതിയെ സമീപിച്ചത്. അതേസമയം, മജിസ്േട്രറ്റ് കോടതി 45 ലക്ഷം രൂപ പിഴ വിധിച്ചത് 40 ലക്ഷമാക്കി സെഷൻസ് കോടതി കുറച്ചുനൽകിയിരുന്നു. വസ്തുതകൾ വിലയിരുത്താതെയാണ് മജിസ്േട്രറ്റ് കോടതിയുടെ ഉത്തരവെന്ന് വാദിച്ചാണ് അപ്പീൽ നൽകിയത്. ഹരജിയിൽ സിംഗിൾ ബെഞ്ച് സർക്കാറിെൻറ വിശദീകരണം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.