അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ ഡ്യൂട്ടി ഡോക്ടറെ മർദിച്ചു. ഇതേതുടർന്ന് ഹൗസ് സർജൻമാർ സമരം നടത്തി. സർജറി ഹൗസ്സർജൻ വൈകാന്ത് ചന്ദ്രനാണ് മർദനമേറ്റത്. ആലപ്പുഴ ടി.ഡി സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുന്നപ്ര സ്വദേശി മേനാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് അജ്മലിനെ ഗുരുതര പരിക്കുകളേടെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. ചികിത്സപ്പിഴവാണ് മനോജ് മരണപ്പെടാൻ ഇടയായതെന്ന് ആരോപിച്ചാണ് ഡ്യൂട്ടി ഡോക്ടറെ മർദിച്ചത്. ഡോക്ടറെ മർദിച്ചശേഷം മറ്റ് ഡോക്ടർമാരെയും ആക്രമിക്കാൻ ശ്രമിച്ചതായി ഹൗസ് സർജൻമാർ പറഞ്ഞു. ഇതേതുടർന്ന് ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും യുവ ഡോക്ടർമാരും മടങ്ങുന്ന 142 പേർ 24 മണിക്കൂർ സമരം തുടങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനശ്ചിതകാല സമരം തുടങ്ങുമെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ഹൗസ് സർജൻസി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.