ആലപ്പുഴ: നാലു നിറങ്ങളിലായി പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്ത് തുടങ്ങുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഐ. ഹുസൈന് പറഞ്ഞു. നാല് വിഭാഗങ്ങളിലായി 5,51,737 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. അതാത് റേഷന്‍കടകള്‍ വഴിയാകും കാര്‍ഡ് വിതരണം. മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് നൽകുക പിങ്ക് നിറമുള്ള കാര്‍ഡും അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് മഞ്ഞ കാര്‍ഡുമായിരിക്കും. മുന്‍ഗണേനതര സബ്സിഡി വിഭാഗക്കാര്‍ക്ക് നീലനിറത്തിലുള്ളതും മുന്‍ഗണേനതര വിഭാഗക്കാര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുമാകും വിതരണം ചെയ്യുക. പിങ്ക് നിറത്തിലുള്ള മുന്‍ഗണന വിഭാഗക്കാര്‍ക്കായി 2,01,339 കാര്‍ഡുകളും എ.എ.വൈ മഞ്ഞ കാര്‍ഡുടമകള്‍ക്കായി 41,282 കാര്‍ഡുകളുമാണുള്ളത്. മുന്‍ഗണേനതര സബ്സിഡി വിഭാഗത്തില്‍ 1,95,957 നീലകാര്‍ഡും മുന്‍ഗണേനതര വിഭാഗത്തില്‍ 1,13,159 വെള്ള കാര്‍ഡുകളുമാണ് തയാറാക്കിയിട്ടുള്ളത്. അന്ത്യോദയ അന്നയോജന പദ്ധതിയിലും മുന്‍ഗണന വിഭാഗത്തിലുമായി 2,42,621 കാര്‍ഡുടമകളാണുള്ളത്. ഈ വിഭാഗത്തില്‍ 9,84,314 ഗുണഭോക്താക്കളുണ്ട്. ആകെ 21,75,294 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. ആദ്യഘട്ടത്തില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലായിരിക്കും വിതരണം. വിതരണം 25 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഡ് വിതരണത്തിനായി ഉദ്യോഗസ്ഥ തലത്തില്‍ ക്രമീകരണം നടപ്പാക്കി. ഓരോ റേഷന്‍ കടക്കും ചുമതലക്കാരനെ നിശ്ചയിച്ചു. താലൂക്ക് തലത്തില്‍ അസിസ്റ്റൻറ് സപ്ലൈ ഓഫിസര്‍മാര്‍ വിതരണം ഏകോപിപ്പിക്കും. മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണേനതര വിഭാഗം കാര്‍ഡുകള്‍ക്ക് 100 രൂപയും ഫീസായി നൽകണം. അതാത് റേഷന്‍കടകളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാകും വിതരണ സമയം. റേഷന്‍കടകളില്‍ അസൗകര്യമുണ്ടെങ്കില്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. താലൂക്ക് തലത്തില്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.