ബാലാനന്ദെൻറ ചെറുമകളുടെ വിവാഹ സമ്മാനമായി ആശുപത്രിക്ക് ആംബുലൻസ്

ആലുവ: സി.പി.എം നേതാവ് അന്തരിച്ച ഇ. ബാലാനന്ദെൻറ ചെറുമകളുടെ വിവാഹ സമ്മാനമായി തൃക്കാക്കര നഗരസഭ സഹകരണ ആശുപത്രിക്ക് ആംബുലൻസ്. ആലുവ എടയപ്പുറം പൊന്നംകുളത്ത് സുനിൽ ബാലാനന്ദെൻറയും ഷീബ സുനിലിെൻറയും മകൾ ഡോ. കൃഷ്ണ സുനിലിെൻറ വിവാഹ സമ്മാനമായിട്ടാണ് ആംബുലൻസ് നൽകിയത്. ആംബുലൻസിന്റെ രേഖകളും താക്കോലും ഇ. ബാലാനന്ദന്റെ പത്നിയും സി.പി.എം മുൻ സംന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദൻ ആശുപത്രി പ്രസിഡൻറ് ഡോ. എം.പി. സുകുമാരൻ നായർക്ക് കൈമാറി. ഡോ.എം.പി. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എം. യൂസഫ്, ആശുപത്രി വികസന സമിതി ചെയർമാൻ എം.ഇ. ഹസൈനാർ, വൈസ് ചെയർമാൻ പി.പി. അലിയാർ, സൂപ്രണ്ട് ഡോ.ടി.ഡി. ജോൺ, സുനിൽ ബാലാനന്ദൻ, ഷീബ സുനിൽ എന്നിവർ സംസാരിച്ചു. തൃശൂർ തൂമ്പായിൽ അശോകന്റെയും സരോജിനി അശോകെൻറയും മകൻ അനൂപാണ് ഡോ. കൃഷ്ണയെ വിവാഹം കഴിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.