ആദിവാസി മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടികൾ കുടിവെള്ള ക്ഷാമത്തിെൻറ പിടിയിൽ. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കുടിവെള്ള പദ്ധതികൾ വിവിധ കുടികളിലുണ്ടെങ്കിലും വേനൽക്കാലങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. 14 ആദിവാസി കുടികളും വേനൽ തുടങ്ങിയപ്പോഴേ കുടിവെള്ള ക്ഷാമത്തിെൻറ പിടിയിലാണ്. ഒന്നര പതിറ്റാണ്ടു മുമ്പ് അരക്കോടിയിലധികം രൂപ ചെലവഴിച്ച് കുഞ്ചിപ്പാറ, തലവച്ച പാറ കുടികളിൽ നിർമിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടന ദിവസംതന്നെ നിലക്കുകയായിരുന്നു. പദ്ധതിയുടെ കുടിവെള്ള സംഭരണികൾ കാട് മൂടുകയും മോട്ടോർ പമ്പ് സെറ്റുകൾ തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. നിലവാരം കുറഞ്ഞ പൈപ്പുകളും ഉപകരണങ്ങളുമാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചതെന്ന പരാതി അന്നേ ഉയർന്നിരുന്നു. കിലോ മീറ്ററുകൾ താണ്ടി ദൂരെ വനാന്തരത്തിലുള്ള നീരുറവകളാണ് ഇവർക്ക് ഇപ്പോൾ ആശ്രയം. വേനൽ കടുക്കുന്നതോടെ ഈ നീരുറവയും നിലക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.