പുതുവൈപ്പ്: പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന ന്യായം പൊലീസ് അതിക്രമം ന്യായീകരിക്കാൻ -–മനുഷ്യാവകാശ കമീഷൻ

ആലുവ: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറിനെതിരായ സമരത്തിൽ പെങ്കടുത്ത സ്ത്രീകളെയും കുട്ടികെളയും തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ശരിയെല്ലന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയര്‍മാന്‍ ജസ്‌റ്റിസ് പി. മോഹനദാസ്. സമരക്കാർക്കുനേരെ ക്രൂര അതിക്രമങ്ങളാണ് പൊലീസി‍െൻറ ഭാഗത്തുനിന്ന് ഉണ്ടായത്. അതെല്ലാം മാധ്യമങ്ങളിലൂടെ പൊതുജനം കണ്ടതാണ്. ഇനി അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പൊലീസിന് കഴിയിെല്ലന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന ന്യായമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാല്‍, പൊലീസ് അതിക്രമത്തെ ന്യായീകരിക്കാനുള്ള വാദമാണിത്. പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണി ഉണ്ടായിരുന്നെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ നേരേത്ത മുന്നറിയിപ്പ് നല്‍കുമായിരുന്നു. സംഭവത്തിൽ പൊലീസ്തന്നെ കോടതിയായി മാറുകയായിരുന്നു. കേസെടുക്കാനും അറസ്‌റ്റ് ചെയ്യാനുമാണ് പൊലീസിന് അധികാരമുള്ളത്. ശിക്ഷ വിധിക്കേണ്ടത് കോടതിയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.