പള്ളുരുത്തി: വിജയകുമാറിെൻറ സ്വപ്നങ്ങൾക്ക് ചിറകുനൽകി പരിപാലന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിെൻറ നേതൃത്വത്തിൽ പുതിയ ഭവനത്തിന് തറക്കല്ലിട്ടു. പള്ളുരുത്തി ശാണാശ്ശേരി വീട്ടിൽ എസ്.ജി. വിജയകുമാർ ഏറെ നാളായി തിരുവനന്തപുരം ശ്രീ ചിത്തിരയിൽ ചികിത്സയിലാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾക്ക് വീക്കം സംഭവിച്ചതിനാൽ ആറു മാസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായി. സ്വന്തമായി വീടില്ലാതെ വിദ്യാർഥികളായ രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന വിജയകുമാറിെൻറ കുടുംബം വാടകക്കാണ് താമസിക്കുന്നത്. സ്വന്തമായി ഒരു സെൻറ് ഭൂമി വാങ്ങി ലോണെടുത്ത് വീടുവെക്കാൻ ശ്രമിക്കുേമ്പാഴാണ് രോഗം പിടികൂടിയത്. എട്ടുലക്ഷം രൂപ ശസ്ത്രക്രിയക്ക് െചലവായി. സുമനസ്സുകളുടെ സഹായംകൊണ്ടാണ് ശസ്ത്രക്രിയ നടന്നത്. വീടെന്ന സ്വപ്നം ഉപേക്ഷിച്ചുകഴിയവെയാണ് പരിപാലനപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. ഇവരുടെ നേതൃത്വത്തിലാണ് വീടിെൻറ നിർമാണം ആരംഭിച്ചത്. പരിപാലന പ്രസിഡൻറ് സേവ്യർ പോത്തംപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന തറക്കല്ലിടൽ കർമത്തിൽ ബെന്നി ജോസഫ്, ജസ്റ്റസ് ജെയിംസ്, പ്രഫ. സി.ജെ. സേവ്യർ എന്നിവർ സംസാരിച്ചു. രണ്ടു നിലകളിലായി രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോടെയാണ് വീട് പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.