കായംകുളം: രാമപുരത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 120 ലിറ്റർ വാറ്റുചാരായം പിടികൂടി. തുടർന്ന് നടത്തിയ റെയ്ഡിൽ കൊല്ലം ജില്ലക്കാരായ നാലുപേർ അറസ്റ്റിലായി. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർേകാട്ടിക് സ്ക്വാഡ് ശനിയാഴ്ച രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് ഓട്ടോറിക്ഷയിൽനിന്ന് ചാരായം പിടികൂടിയത്. ഡ്രൈവർ കൊല്ലം എഴുകോൺ കല്ലുമൂട്ടിൽ പടിഞ്ഞാറ്റതിൽ ബിബിൻ (22), എഴുകോൺ പാലപ്പുറത്തുവീട്ടിൽ സജിത്ത് (26), പള്ളിമൺ രഞ്ജിത്ത്ഭവനത്തിൽ വിഷ്ണു (രഞ്ജിത്ത്-27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ലയുടെ അതിർത്തിപ്രദേശത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തുന്ന വൻ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി. ഇവിടെനിന്ന് എഴുകോൺ പൂങ്കാവിൽ വീട്ടിൽ ശ്രീദേവ് എന്ന അനൂപ് എന്നയാളും പിടിയിലായി. 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും 1100 ലിറ്റർ കോടയും വാടകവീട്ടിൽനിന്ന് പിടികൂടി. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സി.െഎ കെ.ആർ. ബാബുവിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.