മൂവാറ്റുപുഴ: അയൽവീടുകളിൽ കൂലിപ്പണി ചെയ്ത് ഒറ്റമുറി വീട്ടിൽ കഴിയുന്ന നിർധനയായ വയോധികക്ക് എ.പി.എൽ റേഷൻ കാർഡ്. പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മുളവൂർ മറ്റനായിൽ തങ്കമ്മയെയാണ് അധികൃതർ എ.പി.എൽ വിഭാഗത്തിലാക്കിയത്. ഭർത്താവ് ഉപേക്ഷിച്ച 70കാരിയായ ഇവർ 12-സെൻറിൽ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ ഒറ്റക്കാണ് കഴിയുന്നത്. സമീപത്തെ വീടുകളിൽ കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. നേരത്തേ ബി.പി.എൽ കാർഡായിരുന്നു. എ.പി.എല്ലിലേക്ക് മാറ്റിയതിെൻറ മാനദണ്ഡം മനസ്സിലായിട്ടില്ല. ഏക്കറുകണക്കിന് സ്ഥലവും മറ്റു ജീവിതസൗകര്യങ്ങളുമുള്ള സമീപവാസികളായ പലർക്കും ബി.പി.എൽ കാർഡാണ്. കാർഡ് ബി.പി.എൽ ആക്കാൻ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിവർ. താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകാൻ അവസരം ഉെണ്ടങ്കിലും സ്വന്തമായി ചെയ്യാൻ അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.