മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ പിടിയിലായ ചൂര്‍ണിക്കര വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റൻറ് ടി.ബി. അനില്‍കുമാറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആഗസ്റ്റ് നാലുവരെ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്ഥലം പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കാതോലിക്കേറ്റ് സെൻററിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അശോകപുരം തറയില്‍ ജിജോ ഫ്രാന്‍സിസില്‍നിന്നാണ് 6000 രൂപ കൈക്കൂലി വാങ്ങിയത്. മുത്തച്ഛെൻറ പേരിലുള്ള 13 സെൻറ് സ്ഥലം പിതാവിെൻറ പേരിലേക്ക് മാറ്റാനാണ് ജിജോ അനില്‍കുമാറിനെ സമീപിച്ചത്. പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജിജോ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ നല്‍കി അനില്‍കുമാറിനെ പിടികൂടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.