തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെേട്രാ പദ്ധതികൾക്കു ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെേട്രാക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് ശിപാർശ നൽകാൻ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. ടെക്നോസിറ്റി മുതൽ കരമന വരെ 21.8 കിലോ മീറ്ററിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് നഗരങ്ങളിലെയും ലൈറ്റ് മെേട്രാ പദ്ധതികൾക്ക് 2015 ലാണ് ഭരണാനുമതി നൽകിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് ചെലവ് 6728 കോടി രൂപയാണ്. തിരുവനന്തപുരം 4219 കോടി, കോഴിക്കോട് 2509 കോടി. കോഴിക്കോട്ടെ ലൈറ്റ് മെേട്രാ മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെയാണ്. ഇരുപദ്ധതികളിലും കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും മുതൽ മുടക്ക് 20 ശതമാനം വീതമാണ്. ബാക്കി 60 ശതമാനം വായ്പ. പദ്ധതിക്ക് കേന്ദ്രാനുമതിയും കേന്ദ്രത്തിെൻറ പങ്കാളിത്തവും പ്രതീക്ഷിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.