വടുതല: അപ്രതീക്ഷിതമായി ചൊവ്വാഴ്ച രാവിലെ പൊളിക്കൽ നടപടിയുമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത് കച്ചവടക്കാർക്കും വ്യാപാരി സംഘടനകൾക്കും തിരിച്ചടിയായി. പ്രതിഷേധം മൂലം പൊളിക്കൽ നടപടികളിൽനിന്ന് അധികൃതർ പിന്മാറിയെന്ന് കരുതിയിരിക്കുകയായിരുന്നു വ്യാപാരികൾ. ചൊവ്വാഴ്ച പൊളിക്കാൻ എത്തുമെന്ന മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ല. കടകളുടെ ഷട്ടറുകളും മറ്റും പൊളിച്ചതോടെ വലിയ നഷ്ടം ഉണ്ടായതായി കച്ചവടക്കാർ പറഞ്ഞു. പൊളിക്കുന്ന വാർത്ത അറിഞ്ഞ ചില കച്ചവടക്കാർ കട അടച്ച് സ്ഥലം വിടുകയും ചെയ്തു. വ്യാപാരികളുടെ ആവശ്യപ്രകാരം സ്വയം പൊളിക്കാൻ ഒരുമണിക്കൂർ സമയം നൽകണമെന്ന് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് അരൂക്കുറ്റിയിൽ നാട്ടുകാർ തടിച്ചുകൂടിയതോടെ ഗതാഗത തടസ്സവും നേരിട്ടു. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഭീഷണി വടുതല: അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വ്യാപാരികൾ. കടകൾ പൊളിച്ചാൽ കൈയും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. അതേസമയം, അരൂക്കുറ്റിയിൽനിന്ന് ആരംഭിച്ച പൊളിക്കൽ അടുത്ത ദിവസങ്ങളിൽ കൊമ്പനാമുറി, വടുതല എന്നിവിടങ്ങളിലും തുടരുമെന്ന്അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.