കോതമംഗലം: വനത്തിലെ കുഴിയിൽവീണ കുട്ടിക്കൊമ്പനെ വനപാലകരും ആദിവാസികളും ചേർന്ന് രക്ഷപ്പെടുത്തി. നേര്യമംഗലം റേഞ്ചിലെ ഉരുളൻതണ്ണി വനത്തിലെ തേൻ നോക്കി മലയുടെ അടിവാരത്തുള്ള കുഴിയിലാണ് ഉദ്ദേശം രണ്ടു വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പൻ വീണത്. കാട്ടാന കൂട്ടത്തോടൊപ്പം വെള്ളം കുടിക്കാനായി നീർച്ചാലിലേക്ക് പോകുമ്പോഴാണ് കാൽ തെറ്റി കുട്ടിക്കൊമ്പൻ വെള്ളം വീഴുന്ന ചെറിയ കുഴിയിൽ വീണെതന്ന് കരുതുന്നു. കുഴിയിലെ ചെളിയിൽ കാലുകൾ താഴ്ന്നു പോയതിനാൽ കൂട്ടത്തിലുള്ള ആനകൾക്ക് കുട്ടിക്കൊമ്പനെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ വനവിഭവങ്ങൾ ശേഖരിക്കാനിറങ്ങിയ പിണവൂർ കുടി ആദിവാസി കുടിയിലെ ആദിവാസികളാണ് കുഴിയിലെ ചെളിയിൽനിന്നും രക്ഷപ്പെടാൻ കഴിയാതെ കുടുങ്ങിയ കുട്ടിക്കൊമ്പനെയും സമീപത്ത് നിലയുറപ്പിച്ച കാട്ടാന കൂട്ടത്തെയും കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകരും ആദിവാസികളും ചേർന്ന് കുട്ടിക്കൊമ്പനെ ഉച്ചയോടെ കുഴിയിൽനിന്ന് രക്ഷപ്പെടുത്തി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.